മയക്കുവെടി ഇനിയെളുപ്പം, ഡ്രോൺ 'ഗജാസ്ത്രം' റെഡി

വന്യജീവി സംഘർഷം പതിവായ മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസവാർത്തയുമായി ഡ്രോൺ 'ഗജാസ്ത്രം' സജ്ജമായിരിക്കുന്നു. അക്രമാകാരികളായ ആനകളെ തളയ്ക്കാൻ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല. ഡ്രോൺ ഉപയോഗിച്ച് മയക്കുവെടി വയ്ക്കാനുള്ള ഈ നൂതന വിദ്യ വികസിപ്പിച്ചെടുത്തത് മൂന്ന് പതിറ്റാണ്ടിലേറെയായി ആനചികിത്സാ രംഗത്തുള്ള ഡോ. പി.ബി. ഗിരിദാസാണ്.

തൃശ്ശൂരിലെത്തിയ ഉപരാഷ്ട്രപതിയാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഡമ്മികളിൽ മയക്കുവെടി വച്ചുനോക്കിയുള്ള പരീക്ഷണം വിജയകരമാണെന്നും ആവശ്യമുള്ള ഘട്ടത്തിൽ ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നും ഡോ. ഗിരിദാസ് കേരളകൗമുദിയോട് പറഞ്ഞു.

എന്താണ് 'ഗജാസ്ത്രം'?

  • 500 മീറ്റർ അകലെനിന്ന് കൃത്യതയോടെ മയക്കുവെടി വയ്ക്കാവുന്ന സംവിധാനമാണ് ഗജാസ്ത്രം.

  • റിമോട്ടിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ മയക്കുവെടിക്കുള്ള ക്യാപ്‌ചർ ഗണ്ണും സിറിഞ്ചും മരുന്നും അടക്കം സജ്ജമാണ്.

  • മൊബൈൽ സ്ക്രീനിൽ ആനയെ കണ്ട് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് വെടി വയ്ക്കാം.

  • മൊബൈലുമായി ബന്ധിപ്പിച്ച ജി.പി.എസ് സംവിധാനവും ക്യാമറയും വഴി കൃത്യത ഉറപ്പാക്കാം.

പദ്ധതിയുടെ പിന്നിൽ

  • എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് റിമോട്ട് പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയാണ് ഡോ. ഗിരിദാസ് ഈ സംവിധാനം ഒരുക്കിയത്.

  • ഒമ്പത് ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പദ്ധതിക്കായി സുരേഷ് ഗോപിയുടെ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായം നൽകി.

  • തമിഴ്‌നാട് ആസ്ഥാനമായ ഗരുഡ കമ്പനിയുടെ ഡ്രോൺ, പാറവട്ടാണി സ്വദേശിയായ ഇന്റീരിയർ ഡിസൈനർ ജി. വിനോദ് കുമാറിന്റെ സഹായത്തോടെയാണ് രൂപാന്തരപ്പെടുത്തിയത്.

  • തമിഴ്‌നാട് മുൻ വൈൽഡ് ലൈഫ് വാർഡൻ ഡോ. അജിത് ബാബു, അസി. ഡയറക്ടർ ഡോ. മനോജ് മാത്യു എസ്.പി.സി.എ ഇൻസ്പെക്ടർ ഇ. അനിൽ എന്നിവരും ഈ പദ്ധതിയിൽ സഹായിച്ചു.

For All India Current Affairs (Date Wise ) : Click Here 

ഇൻഡ്യയൊട്ടാകെയുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കയി മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക  - Daily Current Affairs For All Competitive Exams From eAriv Samskrithi